ന്യൂഡൽഹി: എണ്ണക്കമ്പനികൾ ഡീസലിന് വിപണി വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചു.
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഈ നില തുടർന്നാൽ കെ.എസ്.ആർ.ടി.സി അടച്ച് പൂട്ടേണ്ടി വരുമെന്നും അഭിഭാഷകൻ ദീപക് പ്രകാശ് മുഖേന നൽകിയ അപ്പീലിൽ വ്യക്തമാക്കി.
പ്രതിദിനം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇതിലൂടെയുണ്ടാകുന്നത്. കേരളത്തിലെ സ്വകാര്യ ബസുകൾക്ക് വിപണി വിലയ്ക്കാണ് ഡീസൽ ലഭിക്കുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സി ലിറ്ററിന് 20 രൂപയിലധികം നൽകേണ്ടി വരുന്നു. ലാഭകരമല്ലാത്ത റൂട്ടുകളിൽ പോലും പൊതുജനങ്ങൾക്ക് വേണ്ടി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയിൽ നിന്നും കൂടുതൽ തുക ഈടാക്കുന്നത് നീതികേടാണ്. എണ്ണക്കമ്പനികളുടെ ഈ നടപടി ഭരണഘടനയുടെ 14-ാം അനുച്ഛേദനത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |