ഹരിദ്വാർ: തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം അല്ലാത്തപക്ഷം അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി മകനും മരുമകൾക്കുമെതിരെ കോടതിയെ സമീപിച്ച് ദമ്പതികൾ. ഉത്തരാഖണ്ഡിലാണ് സംഭവം.
ഹരിദ്വാറിൽ നിന്നുള്ള ദമ്പതികളാണ് വിചിത്രമായ ആവശ്യവുമായി കോടതിയിൽ എത്തിയത്. മകന്റെ പഠനത്തിനായി സമ്പാദ്യമെല്ലാം ചെലവഴിച്ചു. മകനെ അമേരിക്കയിൽ വിട്ട് പഠിപ്പിച്ചു. വീട് വയ്ക്കുന്നതിനായി ലോൺ എടുക്കേണ്ടി വന്നു. അതിനാലിപ്പോൾ സാമ്പത്തികമായി തകർച്ചയിലാണെന്നുമാണ് ദമ്പതികൾ വാദിക്കുന്നത്. ഇക്കാരണത്താൽ ഒന്നുങ്കിൽ ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുഞ്ഞിനെ നൽകണം അല്ലെങ്കിൽ മകനും മരുമകളും രണ്ടര കോടി രൂപ വീതം നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Haridwar, Uttarakhand | Parents move court against son&daughter-in-law, demand grandchildren/Rs 5 cr compensation.
— ANI UP/Uttarakhand (@ANINewsUP) May 11, 2022
They were wedded in 2016 in hopes of having grandchildren. We didn't care about gender, just wanted a grandchild: SR Prasad, Father pic.twitter.com/mVhk024RG3
2016ലാണ് മകനും മരുമകളും വിവാഹിതരായത്. ഞങ്ങൾക്ക് കുട്ടി ആണായാലും പെണ്ണായാലും പ്രശ്നമില്ല. പക്ഷേ ഒരു പേരക്കുട്ടിയെ നൽകിയേ മതിയാവൂ എന്നാണ് പിതാവ് എസ് ആർ പ്രസാദ് പറയുന്നത്.
I gave my son all my money, got him trained in America. I don't have any money now. We have taken a loan from bank to build home. We're troubled financially& personally. We have demanded Rs 2.5 cr each from both my son & daughter-in-law in our petition: SR Prasad, Father pic.twitter.com/MeKMlBSFk1
— ANI UP/Uttarakhand (@ANINewsUP) May 11, 2022
This case portrays the truth of society. We invest in our children, make them capable of working in good firms. Children owe their parents basic financial care. The parents have demanded either a grandchild within a year or compensation of Rs 5 crores: Advocate AK Srivastava pic.twitter.com/uH04Q8jEua
— ANI UP/Uttarakhand (@ANINewsUP) May 11, 2022
ആധുനിക സമൂഹത്തിന്റെ ജീവിതമാണ് ഈ കേസിലൂടെ വ്യക്തമാവുന്നതെന്ന് ദമ്പതികളുടെ അഭിഭാഷകനായ എ കെ ശ്രീവാസ്‌തവ പറഞ്ഞു. നമ്മൾ മക്കൾക്ക് വേണ്ടി സമ്പാദ്യമെല്ലാം ചെലവഴിക്കുന്നു. നല്ല സ്ഥാപനങ്ങളിൽ ജോലി നോക്കുന്നതിനായി പ്രാപ്‌തരാക്കുന്നു. മാതാപിതാക്കൾക്ക് സാമ്പത്തിക സംരക്ഷണം നൽകുന്നതിനായി കടപ്പെട്ടവരാണ് മക്കളെന്നും ശ്രീവാസ്‌തവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |