ജാഗ്രതാ നിർദേശവുമായി പൊലീസ്
കോട്ടയം: മഴ ശക്തമായതോടെ അവസരം ലാക്കാക്കി മോഷ്ടാക്കളും രംഗത്ത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം മോഷണങ്ങളാണ് മഴ ശക്തമായതിന് ശേഷം റിപ്പോർട്ട് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
വീടുകളും കടകളും കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുന്ന സംഘങ്ങൾ ജില്ലയിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. തമിഴ് സംഘമാണോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. മോഷണം തടയുന്നതിന് നാട്ടുകാരുടെയും റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹായത്തോടെ അതത് സ്റ്റേഷൻ പരിധിയിലും ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
പൊലീസ് നിർദേശമിങ്ങനെ
വീട് പൂട്ടി പുറത്ത് പോയാൽ വിവരം അയൽക്കാരെയും കൂടുതൽ ദിവസം നീണ്ടാൽ പൊലീസിനെയും അറിയിക്കണം
പത്രം, പാൽ, തപാൽ എന്നിവ നൽകേണ്ടതില്ലെന്ന് നിർദ്ദേശിക്കണം, ലാൻഡ് ഫോൺ താത്ക്കാലം ഡിസ്സ്‌കണക്ട് ചെയ്യണം
പകൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ആഘോഷസ്ഥലങ്ങളിൽ പോകുമ്പോൾ ഒരാളെയെങ്കിലും വീട്ടിൽ നിറുത്തണം
രാത്രി കിടക്കും മുന്നേ വീടിന്റെ കതകുകളും, ജനൽപാളികളും അടച്ച് കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം
ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോൺ നമ്പർ, പൊലീസ് സ്റ്റേഷൻ നമ്പർ തുടങ്ങിയവ സേവ് ചെയ്ത് സൂക്ഷിക്കണം
പകൽ വീടിന്റെ മുൻവാതിലും അടുക്കളവാതിലും അടച്ചിടണം
കമ്പിപ്പാര, പിക്കാസ് മുതലായവ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |