കണ്ണൂർ: കാർ വാടകയ്ക്കെടുത്ത് ഉടമയറിയാതെ പൊളിച്ചുവിൽക്കുന്ന രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശികളായ പുതിയത്ത് ഹൗസിൽ ഒ. ജംഷാദ് (26) വയാട് ഹൗസിൽ വി. അമീർ (23) എന്നിവരെയാണ് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു.
ചൊവ്വയിലെ അർച്ചന വേണുഗോപാലന്റെ കാർ വാടകക്കെടുത്ത ശേഷം തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. പരാതിക്കാരൻ കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിയിലായവർക്കെതിരെ സമാന രീതിയിലുള്ള വേറെ രണ്ടുകേസുകൾ കൂടി നിലവിലുണ്ടെന്നും ജില്ലയ്ക്കകത്തും പുറത്തും നിരവധി തട്ടിപ്പ് പരാതികൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കാറുകൾ വാടകയ്ക്കെടുത്ത ശേഷം ഉടമകളറിയാതെ പൊളിച്ചും അല്ലാതെയും ഇതര സംസ്ഥാനങ്ങളിൽ എത്തിച്ച് വിൽപന നടത്തുകയാണ് ഇവർ ചെയ്തുവരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ മറ്റൊരു പ്രതിയെക്കൂടി പിടികൂടാനുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ അസീബ്, എ.എസ്.ഐ ഗിരീഷ് എന്നിവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |