കണ്ണൂര്‍ : തലശ്റേരിയിലെ പാർക്കിൽ നിന്നുള്ള കമിതാക്കളുടെ ഒളികാമറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിക്കുന്നതിനെ കുറിച്ച് അന്വേഷണം ശക്തമാക്കി പൊലീസ് . ബ്ലാക്ക് മെയിലിംഗ് സംഘം പകർത്തിയ ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്‌തവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
പാര്‍ക്കില്‍വച്ച് കമിതാക്കള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിവിധ പെയ്ഡ് പോണ്‍ സൈറ്റുകളില്‍ വ്യത്യസ്ത കാറ്റഗറികളിലായി ഈ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചവർ അടുത്തിടെ പിടിയിലായിരുന്നു. കമിതാക്കള്‍ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. സമാനമായ സംഭവത്തില്‍ മൂന്ന് പേരെ കഴിഞ്ഞ ദിവസം തലശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാര്‍ക്കുകളിലെ തണല്‍മരങ്ങളുടെ പൊത്തുകള്‍, കോട്ടയിലെയും കടല്‍തീരങ്ങളിലെയും കല്‍ദ്വാരങ്ങള്‍ എന്നിവടങ്ങളിലാണ് രഹസ്യ ഒളികാമറകളും മൊബൈല്‍ കാമറകളും ഒളിപ്പിച്ചുവെച്ചിരുന്നത്. അതിരാവിലെയെത്തി ഇത്തരം കാമറകള്‍ സ്ഥാപിച്ചു പോകുന്ന സംഘം പിന്നീട് നേരം ഇരുട്ടിയാല്‍ ഇതുവന്നെടുത്ത് ദൃശ്യങ്ങള്‍ ശേഖരിക്കാറാണ് പതിവ്. കമിതാക്കളുടെയും ദമ്പതിമാരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഇവര്‍ പിന്നീടത് പണമുണ്ടാക്കാനുള്ള മാര്‍ഗമായി മാറ്റുകയാണ് ചെയ്യുന്നത്. പാര്‍ക്കില്‍ സ്നേഹപ്രകടനം നടത്തിയ ഒട്ടേറെപ്പേരുടെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പതിഞ്ഞിരുന്നു. പാര്‍ക്കിലെ ഒഴിഞ്ഞസ്ഥലത്ത് കയറിയാല്‍ പുറത്തുനിന്ന് ആര്‍ക്കും കാണാന്‍ കഴിയില്ല. കമിതാക്കള്‍ ഇവിടെ എത്തുന്നത് മനസ്സിലാക്കിയ പ്രതികളാണ് ദൃശ്യം ചിത്രീകരിച്ചത്. ഇവര്‍ പിന്നീട് ഇത് പലര്‍ക്കും കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞതും പോലീസ് കേസെടുത്തതും.
മിക്കവാറും അശ്ലീല സൈറ്റുകളും ഹോസ്റ്റ് ചെയ്യുന്നത് വിദേശ രാജ്യങ്ങളിലാണ്. അതിനാല്‍ കേസന്വേഷണത്തിന് കേന്ദ്രസഹായം പൊലീസ് തേടിയേക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |