ഡൽഹി ; ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദിന്റെ മകൾ റുബെയ്യ സയീദ് 1989ൽ തന്നെ തട്ടികൊണ്ട് പോയവരിൽ ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്) നേതാവ് യാസിൻ മാലിക്കുമുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ സി.ബി.ഐ സ്പെഷ്യൽ കോടതിയ്കുമുമ്പാകെ ഹാജരായാണ് യാസിൻ മാലിക്കിനെയും മറ്റ് മൂന്നുപേരെയും തിരിച്ചറിഞ്ഞത്. റുബെയ്യയുടെ മോചനത്തിനു പകരമായി അഞ്ച് തീവ്രവാദികളെയാണ് വി.പി സിംഗ് സർക്കാരിന് അന്ന് മോചിപ്പിക്കേണ്ടി വന്നത്. പ്രോസിക്യൂഷൻ സാക്ഷിയായി സി.ബി.ഐ കണക്കാകുന്ന റുബെയ്യ ആദ്യമാണ് കേസിൽ നേരിട്ട് ഹാജരാകുന്നത്. തീവ്രവാദ ഫണ്ടിഗ് കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരുകയാണ് നിരോധിച്ച ജെ.കെ.എൽ.എഫ് നേതാവ് യാസിൻ മാലിക്. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയുടെ സഹോദരിയാണ് റുബെയ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |