തിരുവനന്തപുരം : തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസിൽ മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കും. ഇത് സംബന്ധിച്ച് മന്ത്രി തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകി.
16 വർഷമായി കേസിൽ വിചാരണ പൂർത്തിയായില്ലെന്ന മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രജിസ്ട്രാർ വിചാരണ കോടതിയോട് റിപ്പോർട്ട് തേടുകയായിരുന്നു. ലഹരികേസ് പ്രതിയെ രക്ഷിക്കാൻ വേണ്ടി ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. 16 വർഷം മുമ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം കേസിൽ ജാമ്യത്തിലാണെന്നും കോടതി തീരുമാനിക്കട്ടെയുമെന്നും ആന്റണി രാജു പ്രതികരിച്ചു. കേസിന്റെ കാര്യം തിരഞ്ഞെടുപ്പിന്റെ സമയത്ത് പരസ്യപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |