കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ശോഭനയുടെ മൊഴി പുറത്ത്. കേസിൽ പൊലീസിന്റെ കസ്റ്റഡിയിലായ ഉടൻ സുനി ദിലീപിന്റെ പേര് പറയാതിരുന്നത് അപായഭീതി മൂലമാണെന്നാണ് ശോഭന മൊഴി നൽകിയത്. അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം ഇതും കോടതിയിൽ സമർപ്പിച്ചു.
ജയിലിനുള്ളിൽ പോലും മകന്റെ ജീവൻ അപകടത്തിലാണെന്നും അതുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും ശോഭന മൊഴി നൽകി. ജയിലിനുള്ളിൽവച്ച് തനിക്കെന്തെങ്കിലും സംഭവിച്ചാൽ കോടതിക്ക് കൈമാറണമെന്ന് പറഞ്ഞ് സുനി നൽകിയ കത്ത് ശോഭന നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.
2017 ഫെബ്രുവരി പതിനേഴിനാണ് നടി ആക്രമിക്കപ്പെട്ടത്. ഇതേമാസം ഇരുപത്തിമൂന്നിനാണ് പൾസർ സുനി അറസ്റ്റിലായത്. 2018ലാണ് സുനി അമ്മയ്ക്ക് കത്ത് നൽകിയത്. പ്രതിയുടെ ജാമ്യാപേക്ഷ അടുത്തിടെ സുപ്രീം കോടതി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |