ബാഗ്ദാദ് : ഇറാഖ് പാർലമെന്റ് ജനം കൈയ്യേറി. രാജ്യത്തെ ഷിയാ നേതാവ് മുഖ്തദ അൽ സദ്‌റിന്റെ അനുയായികളാണ് ബാഗ്ദാദിൽ സ്ഥിതിചെയ്യുന്ന പാർലമെന്റിലേക്ക് ഇന്നലെ ഇരച്ചുകയറിയത്. സംഭവ സമയം എം.പിമാർ പാർലമെന്റിലുണ്ടായിരുന്നില്ല. സുരക്ഷാ സേന പ്രക്ഷോഭകാരികൾക്ക് നേരെ ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. ഇറാൻ അനുകൂല പാർട്ടി അംഗമായ മുഹമ്മദ് ഷിയ അൽ - സുഡാനിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് പ്രക്ഷോഭത്തിന് കാരണം. ഇറാനെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. ഇന്നലെ രാത്രിയോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തുടങ്ങിയെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |