പാവറട്ടി: മാനസിക വളർച്ചക്കുറവുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് തൊയക്കാവ് മഞ്ചരമ്പത്ത് ചന്ദ്രൻ മകൻ സുമേഷിനെയാണ് (44) കുന്നംകുളം ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോർട്ട് (പോകസോ) ജഡ്ജ് ടി.ആർ. റീനദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2014 ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ പല തവണകളായി പെൺകുട്ടിയെ സുമേഷ് സ്വന്തം വീട്ടിൽ വച്ചും പെൺകുട്ടിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി വിദേശത്ത് ഒളിവിലായിരുന്നു. പാവറട്ടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ പാലക്കാട് എസ്.എസ്.ബി ഡി.വൈ.എസ്.പി ആയ എം. കൃഷ്ണൻ, ഗുരുവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ഇ.ബാലകൃഷ്ണൻ, പാവറട്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജൻ എന്നിവരെല്ലാം കുറ്റപത്രം സമർപ്പിക്കുന്നത് വരെ വിവിധ ഘട്ടങ്ങളിലായി നേതൃത്വം നൽകിയവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |