ജയ്‌പൂർ: ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം നാല് മക്കളെയും കൊണ്ട് മാതാവ് കിണറ്റിൽ ചാടി. നാല് കുട്ടികളും മരിച്ചതായി പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവമുണ്ടായത്.
മുപ്പത്തിരണ്ടുകാരിയായ മാത്യ ആണ് മക്കളായ കൊമാൾ (നാല്), റിങ്കു (മൂന്ന്), രാജ്‌വീർ (ഇരുപത്തിരണ്ട് മാസം), ദേവ്‌രാജ് (ഒരു മാസം) എന്നിവരെയും കൊണ്ട് കിണറ്റിൽ ചാടിയത്. യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ കിട്ടിയിരുന്നു.
ഒരു മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുടുംബ വഴക്കായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് സൂചന. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മാത്യയുടെ ഭർത്താവ് ബോദുറാം ഗുർജ്ജാർ കർഷകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |