ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്‌ത ചിത്രമാണ് മലയൻകുഞ്ഞ്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, രജീഷ വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രസംയോജകനും സംവിധായകനുമായ മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ രചയിതാവും ഛായാഗ്രാഹകനും.
ഫാസിൽ നിർമ്മിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സജിമോൻ. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'വി.കെ.പി സാറിന്റെ അസോസിയേറ്റായിരുന്നു ഞാൻ. 'നത്തോലി ഒരു ചെറിയ മീനല്ല' ചെയ്യുന്ന സമയത്താണ് ഫഹദിനെ പരിചയപ്പെടുന്നത്. കൊവിഡിന്റെ അനിശ്ചിതത്തിൽ നിൽക്കുമ്പോഴാണ് ഷൂട്ടിംഗ്ന് തുടങ്ങുന്നത്. ഒ.ടി.ടിക്ക് കൊടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഈരാറ്റുപേട്ടയിലെ ഷൂട്ട് കഴിഞ്ഞ് അടുത്ത ഷെഡ്യൂൾ തുടങ്ങിയ അന്നാണ് ഫഹദ് വീഴുന്നത്. ഫസ്റ്റ് ഷോട്ടിൽ തന്നെ താഴെ വീണു. മൂക്കടിച്ചാണ് വീണത്. എന്തോ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മൂന്ന് നാല് മാസം കഴിഞ്ഞാണ് ഫഹദ് ഓകെയായത്. പിന്നാലെ ലോക്ക്ഡൗൺ വന്നു. 2020 അവസാനമാണ് ചിത്രത്തിന്റെ ഷൂട്ട് ഒക്കെ കഴിഞ്ഞത്.
റഹ്മാൻ സാറിനെ കൊണ്ടുവരിക എന്നുള്ളത് ഫഹദിന്റെ ഐഡിയയായിരുന്നു. തന്റെ ഫാൻ ഫോളോവിംഗ് എത്രയാണെന്ന് പുള്ളിക്ക് അറിയില്ല. ടേക്ക് ഓഫിൽ ഇറാക്ക് ആയി ഷൂട്ട് ചെയ്‌തത് ദുബായ് ആണ്. ഇറാക്കികളായി അഭിനയിക്കാൻ വന്നതെല്ലാം പാകിസ്ഥാനികളായിരുന്നു. ഫഹദിന്റെ ഏഴ് ദിവസത്തെ ഡേറ്റാണ് കിട്ടിയത്. അതുകൊണ്ട് പടം തുടങ്ങിയത് തന്നെ ക്ലെെമാക്‌സ് വച്ചിട്ടാണ്. ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്‌തത് ക്ലെെമാക്‌സ് സീനാണ്'- സജിമോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |