ന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ടാൽക് (ടാൽകം) അടങ്ങിയ ബേബി പൗഡറുകളുടെ വില്പന 2023 ഓടെ ആഗോളതലത്തിൽ അവസാനിപ്പിക്കും. നിയമപ്രശ്‌നങ്ങളെ തുടർന്ന് അമേരിക്കയിലും കാനഡയിലും രണ്ടുവർഷം മുമ്പേ വില്പന നിറുത്തിയിരുന്നു.
ടാൽകം ബേബി പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന് കാട്ടി 2020ൽ അമേരിക്കയിലും കാനഡയിലുമായി 40,000ലേറെ കേസുകളാണ് കമ്പനിക്കെതിരെ കോടതികളിലെത്തിയത്. ടാൽകിന് പകരം ഇനിമുതൽ കോൺസ്റ്റാർച്ച് (cornstarch) ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |