ബംഗളൂരു: അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ കുടുംബ കോടതിയിൽ കൗൺസലിംഗിനെത്തിയപ്പോൾ ടോയ്‌ലെറ്റിൽ വച്ച് ഭർത്താവ് കഴുത്തറുത്തു കൊന്നു. കർണാടകയിലെ ഹോളെ നരസിപുരയിലെ കുടുംബ കോടതിയിലാണ് 28കാരി ചൈത്ര കൊല്ലപ്പെട്ടത്. ഭർത്താവ് ശിവകുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്‌തു. കൗൺസലിംഗിനു ശേഷം ടോയ്ലെറ്റിലേക്കു പോയ ചൈത്രയെ പിന്തുടർന്നെത്തിയ ശിവകുമാർ കുത്തിവീഴ്ത്തി കഴുത്തറുക്കുകയായിരുന്നു. കോടതി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി ചൈത്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. കത്തി കൈയിൽ കരുതി കോടതിയിൽ കയറാനിടയായത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഗാർഹിക പീഡനത്തിന് ശിവകുമാറിനെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |