തിരുവനന്തപുരം: ഗ്രാമീണ ഇട റോഡുകളിൽ 24 സീറ്റുള്ള മിനി ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ കെ.എസ്.ആർ.ടി.സി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സർവീസ് നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയുടെ രണ്ടാം ഘട്ടമായാണിത്.
ദീർഘദൂര സർവീസുകളുടെ സമയത്തിനനുസരിച്ച് ഗ്രാമീണ റൂട്ടുകളിൽ ഫീഡർ സർവീസുകളായും വാടക വണ്ടികൾ ഓടിക്കും.
കെ.എസ്.ആർ.ടി.സി സംസ്ഥാനത്ത് 5200 സർവീസുകൾ നടത്തിയിരുന്നു. ഇപ്പോൾ 3600-3800 സർവീസുകൾ മാത്രം. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലായാൽ 750 സർവീസുകൾ അധികമായി നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ. വാടക ബസുകൾ നിരത്തിലെത്തുന്നതോടെ പ്രതിദിനം 6000 സർവീസുകളാവും. ഇതിലൂടെ പ്രതിദിന വരുമാനം കുറഞ്ഞത് എട്ടു കോടിയിലും, പ്രതിമാസ വരുമാനം 240 കോടിയിലും എത്തിക്കാമെന്നാണ് പ്രതീക്ഷ
കിലോമീറ്ററിന് നിശ്ചിത തുക ബസ് ഉടമയ്ക്ക് നൽകും.
ഡീസലിന്റെ ചെലവും നികുതിയും കോർപ്പറേഷൻ വഹിക്കും.
ബസ് ഉടമ ഡ്രൈവറുടെ ശമ്പളം നൽകണം. ഡ്രൈവർ സ്വകാര്യ ബസിന്റേതും കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതുമായിരിക്കും.
ഗ്രാമവണ്ടി മറ്റു
ജില്ലകളിലേക്ക്
ഗ്രാമവണ്ടി പദ്ധതിക്ക് ആവശ്യക്കാരേറുകയാണ്. പാറശാലയിൽ തുടങ്ങിയ പദ്ധതി സെപ്തംബറോടെ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും.കെ.എസ്.ആർ.ടി.സി ബസുകൾ വിട്ടു നൽകും. റൂട്ടുകൾ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും തീരുമാനിക്കാം. ഇന്ധനച്ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. ജീവനക്കാരുടെ ശമ്പളം, ബസുകളുടെ അറ്റകുറ്റപ്പണി, ഇൻഷ്വറൻസ് ഉൾപ്പടെ ചെലവുകൾ കെ.എസ്.ആർ.ടി.സി വഹിക്കും.
'പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതോടൊപ്പം, ജനകീയമാക്കുന്നതിനുമാണ്
പുതിയ പരിഷ്കാരങ്ങൾ
'- ആന്റണി രാജു,
ഗതാഗതമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |