മെക്സിക്കോ : ഡോക്ടർമാർ മരിച്ചെന്ന് തെറ്റായി വിധിയെഴുതിയ മൂന്ന് വയസുകാരി സ്വന്തം സംസ്കാരച്ചടങ്ങിനിടെ ഉണർന്നു. മണിക്കൂറുകൾക്കുള്ളിൽ ശരിക്കും മരണത്തിന് കീഴടങ്ങി.! മെക്സിക്കോയിൽ ഓഗസ്റ്റ് 17നായിരുന്നു സംഭവം.
കടുത്ത വയറുവേദനയും ഛർദ്ദിയും പനിയുമായാണ് കാമില റൊക്സാന മാർട്ടിനെസ് മെൻഡോസ എന്ന കുട്ടിയെ കുടുംബം വില്ലാ ഡി റാമോസ് പട്ടണത്തിലെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ ഒരു വലിയ ആശുപത്രിയിൽ കൊണ്ടു പോകാനാണ് ഇവിടുത്തെ പീഡിയാട്രീഷ്യൻ നിർദ്ദേശിച്ചതെന്ന് കുട്ടിയുടെ അമ്മ മേരി ജെയ്‌ൻ മെൻഡോസ പറഞ്ഞു. എന്നാൽ, ഇതേ സമയം തന്നെ കുട്ടിയ്ക്ക് പാരസെറ്റാമോൾ നൽകാനുള്ള കുറിപ്പടി നൽകിയാണ് ഡോക്ടർ ഡിസ്ചാർജിന് അനുവദിച്ചത്.
കുട്ടിയെ മറ്റൊരു ഡോക്ടറെ കാണിച്ചെങ്കിലും നില കൂടുതൽ വഷളായി. ഈ ഡോക്ടർ വേറെ ചില മരുന്നുകളാണ് കുട്ടിയ്ക്ക് നൽകിയത്. ഒപ്പം പഴങ്ങളും ധാരാളം ജലവും കുട്ടിയ്ക്ക് നൽകാനും നിർദ്ദേശിച്ചു. സ്ഥിതി ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലേക്ക് കുട്ടിയെ കുടുംബം എത്തിച്ചു.
ഇവിടെ ഏറെ നേരെ കുട്ടിയ്ക്ക് ഓക്സിജനും ഡ്രിപ്പും മറ്റും നൽകിയെങ്കിലും വൈകാതെ മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി. നിർജലീകരണമാണ് മരണകാരണമായി ഇവർ ചൂണ്ടിക്കാട്ടിയത്. തൊട്ടടുത്ത ദിവസം നടന്ന സംസ്കാരച്ചടങ്ങുകൾക്കിടെ കുട്ടിയെ കിടത്തിയിരുന്ന പെട്ടിയുടെ ഗ്ലാസ് പാനലിൽ ബാഷ്പത്തിന്റെ സാന്നിദ്ധ്യം അമ്മ ശ്രദ്ധിച്ചു.
ഇത് മറ്റുള്ളവരെ അറിയിച്ചെങ്കിലും ആരും അത് കാര്യമാക്കിയില്ല. എന്നാൽ കുട്ടിയുടെ കണ്ണ് അനങ്ങുന്നതായി അമ്മുമ്മ കാണാനിടയായി. ഇതോടെ പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ കുട്ടിയ്ക്ക് ഹൃദയമിടിപ്പുണ്ടെന്ന് കണ്ടെത്തി. സമയം ഒട്ടം പാഴാക്കാതെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മസ്തിഷ്ക വീക്കം സംഭവിച്ച കുട്ടി മരണത്തിന് കീഴടങ്ങി.
മകൾ മരിച്ചെന്ന് തെറ്റായ വിധിയെഴുതിയ ഡോക്ടർമാർക്കെതിരെ കേസ് കൊടുത്തെന്നും ഇനി ഒരാൾക്കും ഇത്തരം ദുഃരനുഭവം ഉണ്ടാകരുതെന്നും അമ്മ മേരി ജെയ്‌ൻ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Listen to the latest songs, only on JioSaavn.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |