തിരുവനന്തപുരം: കെ എസ് ആർ ടി സി പ്രതിസന്ധിക്ക് പരിഹാരം. ശമ്പള കുടിശ്ശിക തീർത്ത് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. രണ്ട് മാസത്തെ ശമ്പളം നാളെ തന്നെ നൽകുമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതായി യൂണിയനുകൾ അറിയിച്ചു.
ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് നാളെ നൽകുക. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയമാണെന്ന് സി ഐ ടി യു അറിയിച്ചു.
അതേസമയം, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടുത്തമാസം മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആറ് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്യൂട്ടി നടപ്പാക്കുക. സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് യൂണിയനുകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഗതാഗത മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സി ഐ ടി യു ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |