ശ്രീനഗർ: മൂന്നു മക്കളുടെ മാതാവായ ജമ്മു കാശ്മീരിലെ സബ്രിന ഖാലിഖിന് പത്താം ക്ളാസ് പരീക്ഷയിൽ ഒന്നാം റാങ്കിന്റെ തിളക്കം. ജമ്മു കാശ്മീരിന്റെ ബോർഡ് പരീക്ഷയിലാണ് 93.4 ശതമാനം മാർക്കുമായി സബ്രിന ഒന്നാമതെത്തിയത്. 500ൽ 467 മാർക്കാണ് സബ്രിന നേടിയത്.
വിവാഹത്തെ തുടന്ന് ഒമ്പതാം ക്ളാസിൽ പഠനം ഉപേക്ഷിച്ച സബ്രിന കഴിഞ്ഞ വർഷമാണ് ഓപ്പൺ സ്‌കൂളിൽ പഠിക്കാൻ തുടങ്ങിയത്. കുടുബത്തിനും കുട്ടികൾക്കുമായാണ് 10 വർഷം മാറ്റിവച്ചതെന്ന് അവർ പറഞ്ഞു. രണ്ട് പെൺമക്കളും ആൺ കുട്ടിയുമാണുള്ളത്. പഠിക്കാൻ തീരുമാനിച്ചപ്പോൾ രണ്ട് കുടുബങ്ങളും പിന്തുണയുമായി ഒപ്പം നിന്നെന്ന് സബ്രിന പറഞ്ഞു.
എന്നാൽ കുട്ടികളെ നോക്കലും പഠനവും ഒരുമിച്ച് കൊണ്ടു പോകൽ ദുഷ്കരമായിരുന്നു. പഠനത്തിനായി ദിവസവും രണ്ട് മണിക്കൂറാണ് മാറ്റി വച്ചത്. പലപ്പോഴും രാത്രിയിലായിരുന്നു പഠനം, പഠനത്തിൽ ഭർത്താവും സഹോദരിമാരും സഹായിച്ചു.
അഞ്ചിൽ നാലിലും എ വൺ
അഞ്ച് വിഷയങ്ങളിൽ കണക്ക്, ഉറുദു, സയൻസ്, സോഷ്യൽ സയൻസ് എന്നിവയ്ക്ക് എ വൺ ഗ്രേഡുണ്ട്. പരീക്ഷയിൽ ഒന്നാമതെത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന് സബ്രിന പറഞ്ഞു. പഠനം ഇനിയും തുടരണം. വിവാഹിതരായ സ്ത്രീകൾ അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നത് അവസാനിപ്പിക്കരുതെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |