ന്യൂഡൽഹി: ചണ്ഡിഗഡ് യൂണിവേഴ്സിറ്റി വനിത ഹോസ്റ്റലിലെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് അറസ്റ്റിലായ വിദ്യാർത്ഥിനിയുടെ 12 ദൃശ്യങ്ങൾ കൂടി അന്വേഷണ സംഘം കണ്ടെത്തി. മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ കൂടി അയക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയിരുന്നയാളെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും.
നേരത്തെ അറസ്റ്റിലായ രണ്ട് യുവാക്കളും വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാർത്ഥിനിയും കാമുകനും മറ്റൊരു യുവാവുമടക്കം മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്.
വിദ്യാർത്ഥിനിയുടെ കാമുകന് അശ്ലീല വെബ്സൈറ്റുകളുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. കൂടാതെ ഇയാൾ സൈറ്റുകൾക്ക് അശ്ലീല ദൃശ്യങ്ങൾ വിറ്റിരുന്നതായും പൊലീസ് സംശയിക്കുന്നു. കാമുകനെയും സുഹൃത്തിനെയും ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടെന്ന് വ്യക്തമായത്. ഇയാളാണ് കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.
പ്രതികൾ കൂടുതൽ ദൃശ്യങ്ങൾ മറ്റൊരു ഇലക്ട്രോണിക് ഉപകരണത്തിൽ സൂക്ഷിച്ചിട്ടുള്ളതായും പൊലീസ് സംശയിക്കുന്നു. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഇവരുടെ മൊബൈൽ ഫോണുകൾ ചണ്ഡിഗഡിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിലേക്കയക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |