ചേർത്തല:പട്ടണക്കാട് പുതിയകാവ് ദേവീക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന ഒരുനെക്ലേസും ഒരുമാലയും നഷ്ടപ്പെട്ടു.രണ്ടും കൂടി മൂന്നുപവൻ തൂക്കം വരും. ഭക്തർ പൂജിക്കാനെത്തിച്ച ഏതാനും സ്വർണ തകിടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിൽകുത്തിതുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.
ക്ഷേത്രത്തിന്റെ തെക്കുവശത്തു വഴിപാടു കൗണ്ടറിന്റെ ഭാഗം പൊളിച്ച് അകത്തെത്തി കയർവഴിയാണ് മോഷ്ടാവ് നാലമ്പലത്തിനുള്ളിൽ കടന്നിരിക്കുന്നത്.വ്യാഴാഴ്ച രാവിലെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് കവർച്ചനടന്നതായി കണ്ടത്.ഉടൻ ക്ഷേത്രം ഭാരവാഹികളെയും അവരെത്തി ചേർത്തല പൊലീസിനെയും അറിയിക്കുകയായിരുന്നു.നാലമ്പലത്തിനുള്ളിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചികളും വെള്ളിപാത്രങ്ങളും അടക്കം സൂക്ഷിച്ചിരുന്നെങ്കിലും ഒന്നും എടുത്തിട്ടില്ല. ചേർത്തല പൊലീസും ശാസ്ത്രീയ പരിശോധനാ വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു.ക്ഷേത്രത്തിൽ സി.സി.ടിവി കാമറകൾ ഇല്ലായിരുന്നു.സമീപത്തെ കാമറകൾ പരിശോധിച്ചുവരികയാണ്.ഡോഗ് സ്‌ക്വാഡിലെ നായ മോഷണസ്ഥലത്തെത്തിയ ശേഷം പഴയ ദേശീയപാതവഴി ഓടി ബിഷപ്പ്മൂർ സ്‌കൂളിനുസമീപത്തെ വഴിയിലൂടെ കളവംകോടം ഭാഗത്തേക്കു പോയി.സമീപത്തെ ക്ഷേത്രപരിസരത്തു നിന്നു. കുമറകളിൽ നിന്നും മോഷ്ടാവിന്റേതെന്നു കരുതുന്ന ചില ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും വ്യക്തതവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |