മുംബയ്: ഐ.സി.സി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. ഇന്നലെ പുലർച്ചെ മുംബയ്‌യിൽ നിന്നാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം യാത്ര തിരിച്ചത്. ഈ മാസം 16 -ന് യോഗ്യത മത്സരത്തോടെ ആരംഭിക്കുന്ന ലോകകപ്പിന്റെ സൂപ്പർ 12 മത്സരങ്ങൾ 22-ന് ആണ് തുടങ്ങുക. ഇന്ത്യയുടെ ആദ്യ മത്സരം 23ന് ചിരവൈരികളായ പാകിസഥാനുമായാണ്. ഓസ്‌ട്രേലിയൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് രണ്ടാഴ്ച മുമ്പേ ടീം പോയത്. ടീമിലെ പകുതിയോളം പേർ ഓസ്‌ട്രേലിയയിൽ മുമ്പ് കളിച്ച് പരിചയമില്ലാത്തവരാണ്.
ആദ്യ ആഴ്ച പെർത്തിൽ ക്യാമ്പ് ചെയ്തായിരിക്കും ഇന്ത്യയുടെ പരിശീലനം. ശേഷം ബ്രിസ്ബണിലേക്ക് പോകും. അവിടെ വെച്ച് ഒക്ടോബർ 17,19 തിയതികളിലായി ഓസ്‌ട്രേലിയയുമായും ന്യൂസിലൻഡുമായും പരിശീലന മത്സരങ്ങളുണ്ട്.
കിരീടം ലക്ഷ്യമിടുന്ന ഇന്ത്യക്ക് ജസ്പ്രീത് ബുംറയ്‌ക്കേറ്റ പരിക്ക് വലിയ തിരിച്ചടിയാണ്. പരിക്കേറ്റ ബുംറയെ കഴിഞ്ഞ ദിവസം ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു. പകരം ആളെ പ്രഖ്യാപിച്ചിട്ടില്ല. പേസർമാരായ മുഹമ്മദ് ഷമിയും ദീപക് ചഹറും ടൂർണമെന്റിനായുള്ള സ്റ്റാൻഡ്ബൈ പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |