ബംഗളൂരു: കേരളത്തിന് പിന്നാലെ കർണാടകയിലും ഭാരത് ജോഡോ യാത്രയ്ക്കിടയിൽ സവർക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് എം എൽ എ. കോൺഗ്രസ് നേതാക്കളോടൊപ്പം സവർക്കറുടെ ചിത്രവുമടങ്ങുന്ന ഫ്ളക്സ് വ്യാജമാണെന്ന് ശാന്തിനഗർ എംഎൽഎ എൻ.എ.ഹാരിസ് ആരോപിച്ചു. ഇത്തരത്തിലൊരു ഫ്ളക്സ് കർണാടക കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങളുമായി ഒത്തു പോകുന്ന നേതാവല്ല സവർക്കറെന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് അസൂയാലുക്കളായ ശത്രുക്കളാണ് ഫ്ളക്സിന് പിന്നിലെന്നും, വിഷയത്തിൽ പൊലീസിനോട് പരാതിപ്പെട്ടിട്ടുള്ലതായും അദ്ദേഹം വ്യകത്മാക്കി.
ഭാരത് ജോഡോയുടെ യാത്രമദ്ധ്യ കർണാടകയിലെ മാണ്ഡ്യയിൽ പ്രത്യക്ഷപ്പെട്ട സവർക്കർ അടങ്ങുന്ന ഫ്ളക്സ് വിവാദമായിരുന്നു. ഫ്ളക്സിൽ സവർക്കറോടൊപ്പം രാഹുൽ ഗാന്ധിയുടെയും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെയും മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. സമാനമായി ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ സന്ദർശനത്തിനിടയിൽ കൊച്ചിയിലെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് വിവാദമായതിന് പിന്നാലെ മഹാത്മാഗാന്ധിയുടെ ചിത്രം വെച്ച് മറയ്ക്കുക ആയിരുന്നു
Interesting!! Congress puts up Veer Savarkar’s posters in Karnataka.
— Vishnu Vardhan Reddy (@SVishnuReddy) October 7, 2022
Seems like some of their workers have read the real history & think outside Gandhi-Nehru family as well!! pic.twitter.com/qjswdyUuhu
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |