തളിപ്പറമ്പ്: മുക്കുപണ്ടം പണയപ്പെടുത്തി 72.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറവക്കിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ 2.73 കിലോഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ തൃക്കരിപ്പൂർ തങ്കയം സ്വദേശിയും ചുടല പഞ്ചാരക്കുളത്ത് വിവാഹിതനുമായ തലയില്ലത്ത് ജാഫറിനെ ആണ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്. 2020 നവംബർ 25 മുതൽ പല തവണകളിലായി ജാഫറും ബന്ധുക്കളായ മറ്റ് ഒമ്പത് പേരും ബാങ്കിൽ സ്വർണാഭരണം പണയംവച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്.
നാല് ഗ്രാം സ്വർണം പൂശിയ ആഭരണങ്ങളാണ് പണയം വച്ചതെന്നതിനാൽ അപ്രൈസർക്ക് വ്യാജ സ്വർണമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 14 ഗ്രാം വീതമുള്ള ലോക്കറ്റുകളാണ് പണയംവച്ചത്. ഇത് മറ്റൊരാൾ ഏതോ കേന്ദ്രത്തിൽവച്ച് തട്ടിപ്പിനായി രൂപപ്പെടുത്തിയതാണ്. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രതി 17 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തിരുന്നു. ജാഫറിന്റെ നേതൃത്വത്തിൽ ഇയാളുടെ ഭാര്യ, ഭാര്യയുടെ അനു ജത്തി ഉൾപ്പെടെയുള്ളവരുടെ പേരിലാണ് മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്തത്. ടി. റസിയ, സി.പി. ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി. ഹവാസ് ഹമീദ്, എ.ജി.സമീറ, തലയില്ലത്ത് അഹമ്മദ്, പി. നദീർ, വി.പി. കുഞ്ഞാമി, താഹിറ അഷ്റഫ് എന്നിവരും കേസിൽ പ്രതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |