SignIn
Kerala Kaumudi Online
Saturday, 27 April 2024 7.24 AM IST

മുംബയിൽ ഓട്ടോയിൽ സഞ്ചരിക്കുകയും റോഡരികിൽ തനിക്കൊപ്പമിരുന്ന് ചായ കുടിക്കുകയും ചെയ‌്ത സുഹൃത്തിനെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിച്ചത്: സുപ്രിയ

supriya-prithviraj

സൂപ്പർതാരമായ പൃഥ്വിരാജിനെയല്ല താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതെന്ന് സുപ്രിയ മേനോൻ. സഹപ്രവർത്തക തന്ന നമ്പരിൽ നിന്നാണ് പൃഥ്വിരാജിലേക്ക് എത്തിയത്. പിന്നീട് സൗഹൃദം വളർന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. താരകുടുംബമാണ് പൃഥ്വിരാജിന്റേത് എന്ന കാര്യം ആദ്യം അറിയില്ലായിരുന്നെന്നും, മുംബയിൽ തനിക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കുകയും, റോഡരികിലിരുന്ന് ചായ കുടിക്കുകയും ചെയ‌്ത സുഹൃത്തിനെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിച്ചതെന്ന് സുപ്രിയ പറയുന്നു.

സുപ്രിയ മേനോന്റെ വാക്കുകൾ-

'താരകുടുംബമാണ് പൃഥ്വിരാജിന്റേതെന്നൊന്നും അന്ന് ആലോചിച്ചിട്ടില്ല. എൻഡിടിവിയിൽ ജോലി ചെയ്യുമ്പോൾ ശ്രിനിവാസ് ജെയിൻ എന്ന മുതിർന്ന പത്രപ്രവർത്തകൻ മലയാള സിനിമകളെ കുറിച്ചൊരു സ്‌റ്റോറി ചെയ്യാൻ അസൈൻമെന്റ് തന്നു. മമ്മൂട്ടി, മോഹൻലാൽ എന്ന രണ്ട് ബിഗ് എം അല്ലാതെ മറ്റൊരു നടനെ കുറിച്ചുപോലും അന്നറിയില്ല.

സഹപ്രവർത്തകയായ കൂട്ടുകാരി ഒരു മൊബൈൽ നമ്പർ തന്നിട്ടു പറഞ്ഞു, മലയാളത്തിലെ ഒരു യുവതാരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ചുനോക്കൂ, ഉപകാരപ്പെടും. ഞാൻ വിളിച്ചു. ആ ഒറ്റ കോളാണ് ജീവിതം മാറ്റിമറിച്ചത്. ഇന്റർവ്യൂവും ഫീച്ചറും നടന്നില്ല. പക്ഷേ ഞാനും പൃഥ്വിയും കൂട്ടുകാരായി. പയ്യെപയ്യെ സൗഹൃദം കൂടുതൽ ദൃഢമായി. ഞങ്ങൾ ഡേറ്റിംഗ് തുടങ്ങി.

തിരക്കിനിടയ്‌ക്കും പൃഥ്വി മുംബയിൽ വരും. എന്റെ കൂടെ ഓട്ടോയിൽ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികിൽ നിന്ന് ചായ കുടിക്കും. അക്കാലത്ത് എല്ലാ പുസ്‌തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതേ കുറിച്ച് ഒരുപാട് സംസാരിക്കും.

നാലു വർഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം തീരുമാനിക്കുന്നത്. എന്നോടൊത്ത് നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അല്ലാതെ താരത്തെയല്ല'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPRIYA MENON, PRITHVIRAJ, SUPRIYA MENON INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.