തിരുവനന്തപുരം: ജിവി.രാജയുടെ താരവും കോഴിക്കോട് കുറ്റിയാടി സ്വദേശിയുമായ അരുരാഗ് സി.വിയാണ് സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേഗരാജാവായത്. 10.90 സെക്കന്റിൽ നൂറ് മീറ്റർ താണ്ടിയാണ് അനുരാഗിന്റെ മെഡൽ നേട്ടം. വുഷുവിൽ ദേശീയ തലത്തിൽ കഴിവു തെളിയച്ച താരം ഒരു വർഷത്തിനിടെയാണ് അത്ലറ്റിക്സിലേക്ക് തിരിഞ്ഞത്. ഉയരവ് കുറവ് തോന്നിയതിനാലാണ് വുഷു തത്കാലം വേണ്ടെന്ന് വച്ചതെന്ന് അനുരാഗ് പറയുന്നു. കോച്ച് അജിമോന് കീഴിലാണ് പരിശീലനം. ദുബായിൽ സെയിൽസ് മാനായ പിതാവ് രാഘവനും അമ്മ വിമലയും മകന്റെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ്.ഇക്കഴിഞ്ഞ റവന്യു ജില്ലാ(തിരുവനന്തപുരം) കായികമേളയിൽ തന്റെ തന്നെ 10.96 സമയം മെച്ചപ്പെടുത്തുന്നതായിരുന്നു അനുരാഗിന്റെ പ്രകടനം. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ എസ്‌മേഘയാണ് (12.23) വേഗറാണിയായത്. പാലക്കാട് പുളിയപറമ്പ് എച്ച്.എസ് വിദ്യാർഥിനിയായ മേഘ പള്ളിക്കുന്നം മലയറ്റിൽ ഹൗസിൽ സുരേഷ് ബാബു-രജിത ദമ്പതികളുടെ മകളാണ്. ജൂനിയർ ആൺകുട്ടികളിൽ മലപ്പുറം കടാശ്ശേരി ഐഡിയൽ സ്‌കൂളിന്റെ അലൻ മാത്യു 11.39 സെക്കന്റിലാണ് സ്വർണമണിഞ്ഞത്. 12.80 സെക്കന്റിലാണ് ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസിന്റെ താര.ജിസ്വർണം നേടിയത്. സബ്ജൂനിയർ ആൺകുട്ടികളിൽ പാലക്കാട് കല്ലടി സ്‌കൂളിന്റെ ജാഹിർഖാനും പെൺകുട്ടികളിൽ കണ്ണൂർ സായിയുടെ ശ്രീനന്ദകെയും സ്വർനേടി.ശ്രീനന്ദ 13.72 സെക്കന്റിലും ജാഹിർഖാൻ 12.43 സെക്കന്റിലുമാണ് ഫിനിഷ് ലൈൻ തൊട്ടത്്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |