അഞ്ചൽ:പലിശ മുടങ്ങിയതിന്റെ പേരിൽ യുവാവിനെ നടുറോഡിൽ വച്ച് ക്രൂരമായി മർദ്ദിച്ച നാലുപേരെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. പലിശക്കാരനായ ഏരൂർ ചിത്തിരയിൽ ഷൈജു (52),കൊച്ചനി എന്ന് വിളിക്കുന്ന അനീൽകുമാർ, റീനു പ്രസാദ്, നന്ദു എന്നിവരാണ് റിമാൻഡിലായത്. ബൈക്കിൽ വരവേ ഏരൂർ സ്വദേശി വിഷ്ണുവിനാണ് ഞായറാഴ്ച രാത്രി 9 മണിയോടെ പനച്ചവിള ജംഗ്ഷനിൽ വച്ച് മർദ്ദനമേറ്റത്.
കാറിൽ എത്തിയ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞ് നിറുത്തുകയും വിഷ്ണുവിനെ നടുറോഡിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് മർദ്ദനം അവസാനിപ്പിച്ചത്. പിന്നീട് ഷൈജുവിനെയും സംഘത്തെയും തടഞ്ഞുവച്ച് നാട്ടുകാർ അഞ്ചൽ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. നേരത്തെ കാപ്പ കേസിൽ പ്രതിയായിരുന്ന ചിത്തിര ഷൈജു കേസ് തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |