വിഴിഞ്ഞം: തിരുവല്ലം തിരുവഴിമുക്ക് ടി.സി 57/1276 സൗമ്യ ക്വാട്ടേജിൽ ജഗദമ്മ (80) വീട്ടുമുറ്റത്ത് കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് പിടിയിലായ ഭർത്താവ് ബാലാനന്ദനെ (84) റിമാൻഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 2.45ന് നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട ജഗദമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടു നൽകി.
ശരീരത്തിൽ 5 കുത്തേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മുതുകിന് താഴെ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതായി തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ പറഞ്ഞു. വയറിലും മുതുകിലും രണ്ട് കുത്ത് ഏറ്റിട്ടുണ്ട്. കഴുത്തിൽ ഒരിടത്താണ് കുത്തേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |