ന്യൂഡൽഹി ∙ ഈ വർഷത്തെ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ സൂപ്പർ കപ്പ് ടൂർണമെന്റിന് കേരളം വേദിയാകും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ഏതെങ്കിലും രണ്ടിടത്തായിട്ടാകും മത്സരങ്ങൾ. ഏപ്രിൽ 8 മുതൽ 25 വരെ നടക്കുന്ന ടൂർണമെന്റിൽ 16 ക്ലബ്ബുകൾ അണിനിരക്കും. ഐ.എസ്.എല്ലിലെ 11 ടീമുകൾക്കും ഈ സീസണിലെ ഐ ലീഗ് വിജയികൾക്കും നേരിട്ടു യോഗ്യത ലഭിക്കും. ഐ ലീഗിലെ മറ്റു ടീമുകളിൽനിന്നു യോഗ്യതാ മത്സരം ജയിക്കുന്ന 4 ടീമുകളും ടൂർണമെന്റിൽ കളിക്കും. ഏപ്രിൽ 3 മുതലാണു യോഗ്യതാ മത്സരങ്ങൾ.
4 ടീമുകൾ വീതം ഉൾപ്പെട്ട 4 ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. ഗ്രൂപ്പ് ജേതാക്കൾ സെമിയിലെത്തും. ഏപ്രിൽ 8 മുതൽ 19 വരെയാണ് ഗ്രൂപ്പ് മത്സരങ്ങൾ. സെമി 21, 22 തീയതികളിലും. ഫൈനൽ 25ന്. സൂപ്പർ കപ്പ് വിജയികൾ കഴിഞ്ഞ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരളയുമായി എ.എഫ്.സി കപ്പ് യോഗ്യതയ്ക്കു വേണ്ടി പൊരുതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |