അഹമ്മദാബാദ്: ലൈംഗിക പീഡനപരാതിയിൽ വിവാദ ആൾദൈവം അസറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗാന്ധിനഗർ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പത്ത് വർഷം മുൻപുള്ള പീഡനപരാതിയിൽ ബാപ്പു കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തുടർച്ചയായ ലൈംഗിക പീഡനക്കേസുകളിൽ കുറ്റാരോപിതനായ അസറാം ബാപ്പു നിലവിൽ മറ്റൊരു പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്.
സൂറത്ത് സ്വദേശിയായ യുവതി 2003-ലാണ് ബാപ്പുവിനെതിരെ പീഡനപരാതി നൽകിയത്. അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തിൽ വെച്ച് തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു ആരോപണം. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ ആശ്രമത്തിൽ വെച്ച് നടത്തിയ പീഡന പരമ്പരയുടെ പേരിൽ സെക്ഷൻ 376 (സി), 377 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2013-ൽ 16-കാരിയെ പീഡിപ്പിച്ച കേസിലാണ് അസറാം ബാപ്പു നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |