മൂവാറ്റുപുഴ: മൂവാറ്റുപുഴ കിഴക്കേക്കരയിൽ പട്ടാപ്പകൽ വീട്ടമ്മയെ ബാത്രൂമിൽ പൂട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കിഴക്കേക്കര കളരിക്കൽ മോഹനന്റെ വീട്ടിലാണ് ബന്ധു പത്മിനിയെ വായിൽ തുണിതിരുകി ബാത്രൂമിൽ പൂട്ടിയിട്ടശേഷം അലമാരിയിൽ സൂക്ഷിച്ചിരുന്ന 25 പവനോളം സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്നത്. പത്മിനിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും തട്ടിയെടുത്തു.
വീടിനകം വൃത്തിയാക്കുകയായിരുന്ന പത്മിനിയെ പിന്നിൽനിന്ന് കടന്നുപിടിച്ച് വായിൽ ടൗവ്വൽ തിരുകി ബാത്രൂമിൽ അടയ്ക്കുകയായിരുന്നു. തുടർന്ന് മുറികളിൽ ഉണ്ടായിരുന്ന അലമാരകൾ കുത്തിത്തുറന്ന് തുണികൾ വലിച്ചുവാരിയിട്ടശേഷമാണ് മോഷണം നടത്തിയിട്ടുള്ളത്. മോഷ്ടാവ് കടന്നുകളഞ്ഞതിനുശേഷം പത്മിനി വാതിൽ തുറന്നു പുറത്തുകടന്നശേഷമാണ് സംഭവം പുറത്തറിഞ്ഞത്.
മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി. ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |