ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിന് പിന്നാലെ വിരാട് കൊഹ്‌ലിയും സെഞ്ച്വറി നേടിയതോടെ ഇന്ത്യ മികച്ച ലീഡുമായി വിജയപ്രതീക്ഷയിലെത്തിയിരുന്നു. എന്നാൽ ഇരു ടീമുകളുടയും തീരുമാനപ്രകാരം മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. നാലാം ടെസ്റ്റ് സമനിലയിൽ കലാശിച്ചെങ്കിലും പരമ്പരയിലെ തന്നെ മികച്ച ഇന്നിംഗിസുകളിലൊന്നായിരുന്നു മുൻ നായകൻ വിരാട് കൊഹ്ലി കാഴ്ചവെച്ചത് എന്നതിൽ സംശയമില്ല.
മൂന്ന് വർഷത്തെയും മൂന്ന് മാസത്തെയും 17 ദിവസത്തെയും കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു വിരാട് കൊഹ്‌ലി കഴിഞ്ഞ ദിവസം ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഒരു ഘട്ടത്തിൽ താരം ടെസ്റ്റ് കരിയറിലെ എട്ടാമത്തെ ഇരട്ട ശതകം നേടുമെന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ഓസീസിനെതിരെ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ(186) ഉയർത്തിയതിന് പിന്നാലെ അസുഖബാധിതനായിരുന്നിട്ടും അത് വകവെയ്ക്കാതെയാണ് കൊഹ്‌ലി മത്സരത്തിനിറങ്ങിയതെന്ന് ജീവിത പങ്കാളിയായ അനുഷ്കാ ശർമ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
എന്നാൽ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിനിടയിൽ കൊഹ്‌ലിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യമുയർന്നു. കൊഹ്‌ലിയ്ക്ക് മത്സരത്തിനിടയിൽ ആരോഗ്യ പ്രശ്നങ്ങളുള്ളതായി തോന്നുന്നില്ല. അദ്ദേഹത്തിന് ചെറിയൊരു ചുമ മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് വലിയൊരു പ്രശ്നമായി തോന്നുന്നില്ലെന്നും രോഹിത് ശർമ കൂട്ടിച്ചേർത്തു.
കൊഹ്‌ലിയുടെ ക്ളാസിനെക്കുറിച്ച് ആർക്കും സംശയമില്ലെന്നും താരത്തിന്റെ 28-ാം ടെസ്റ്റ് സെഞ്ച്വറി നേട്ടത്തിനെ പ്രശംസിച്ചുകൊണ്ട് ഇന്ത്യൻ നായകൻ അറിയിച്ചു.
Rohit Sharma & Co. did it 👊pic.twitter.com/wAoUu4iNEd
— CricTracker (@Cricketracker) March 13, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |