SignIn
Kerala Kaumudi Online
Thursday, 19 September 2024 5.04 AM IST

അദാനിയ്ക്ക് പിന്നാലെ ഹിൻഡൻബർഗിന്റെ അടുത്ത ഇര; 526 മില്ല്യൺ ഡോളറിന്റെ നഷ്ടത്തിൽ കൂപ്പുകുത്തി ബ്ളോക്ക് സ്ഥാപകൻ

Increase Font Size Decrease Font Size Print Page
hindenburg-adani

ന്യൂയോർക്ക്: ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ബ്ലോക്ക് സ്ഥാപകൻ ജാക്ക് ഡോർസി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനത്ത് നിന്നും ഗൗതം അദാനി കൂപ്പുകുത്താൻ കാരണമായ ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം പുതിയ റിപ്പോ‌ർട്ടുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോ‌ർട്ടാണ് പുറത്തുവിട്ടത്. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാല ജാക്ക് ഡോർസിയുടെ ആകെ സമ്പാദ്യത്തിൽ 526 കോടി രൂപയുടെ ഇടിവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഹരിയിലെ നഷ്ടത്തിന് പിന്നാലെ 11ശതമാനം ഇടിവോടെ ജാക്ക് ഡോർസിയുടെ ആകെ ആസ്തി 4.4 ബില്ല്യൺ ഡോളറായി കുറഞ്ഞതായാണ് ബ്ളൂംബെർഗ് ബില്ല്യണയർ ഇൻഡക്സ് സൂചിപ്പിക്കുന്നത്.

സ്ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചുവന്ന കമ്പനിയാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണിമൂല്യം വ‌ർദ്ധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് റിസർച്ച് കമ്പനിയായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് നാലുദിവസത്തിനുള്ളിൽ വൻതകർച്ചയാണ് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. ലക്ഷക്കണക്കിന് കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം തുടരുകയാണ്,​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, AMERICA, BLOCK, TWITTER, PAYMENT, DIGITAL, APP, HINDENBERG, REPORTS, ADANI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.