ന്യൂ ഡൽഹി : തൃശൂരിലെ ഇടമുട്ടം സ്‌കൂൾ പൊളിക്കാതെ റോഡ് നിർമിക്കാമോയെന്ന് ദേശീയ പാത അതോറിട്ടിയോട് ആരാഞ്ഞ് സുപ്രീംകോടതി. ദേശീയ പാത വികസനത്തിന് സ്‌കൂൾ പൊളിക്കൽ താത്ക്കാലികമായി തടഞ്ഞുക്കൊണ്ടാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ അദ്ധ്യക്ഷനായ ബെഞ്ച് നിലപാട് ആരാഞ്ഞത്. അലൈൻമെന്റ് മാറ്റാൻ കഴിയുമോയെന്ന് അറിയിക്കണം. സ്‌കൂളിന്റെ എതിർവശത്തെ ഭൂമിയിലൂടെ റോഡിന്റെ വീതി കൂട്ടാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്നും ദേശീയ പാത അതോറിട്ടിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടുക്കൊണ്ട് കോടതി പറഞ്ഞു. ഭൂരിഭാഗവും പിന്നോക്കാവസ്ഥയിലുളള കുട്ടികൾ പഠിക്കുന്ന സ്‌കൂൾ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ മാനേജരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം ഹൈക്കോടതി തളളിയതിനെ തുടർന്നാണ് മാനേജർ സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |