SignIn
Kerala Kaumudi Online
Thursday, 19 September 2024 11.59 AM IST

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കഴുത്തിൽ കുത്തിപ്പിടിച്ചു, തടയാൻ ശ്രമിച്ച മറ്റൊരു ഡോക്ടറെ ആക്രമിച്ചു; രോഗി അക്രമാസക്തനായത് ശസ്ത്രക്രിയയ്ക്കായി പരിശോധിക്കുന്നതിനിടെ

Increase Font Size Decrease Font Size Print Page
medical-college

ഉള്ളൂർ: മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിൽ ഡോക്ടർമാർക്ക് നേരെ രോഗിയുടെ കൈയ്യേറ്റ ശ്രമം. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. എസ്.എസ്.ബി ബ്ലോക്കിൽ ന്യൂറോ സർജറി വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലരാമപുരം സ്വദേശി സുധീറാണ് (42) ഡോക്ടർമാർക്ക് നേരെ അതിക്രമം കാട്ടിയത്.ന്യൂറോ സർജറി വിഭാഗത്തിലെ സീനീയർ റസിഡന്റുമാരായ സന്തോഷ് , ശിവ ജ്യോതി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.ഡിസ്‌ക് പ്രശ്നത്തെ തുടർന്ന് നടുവേദനയുമായി ചികിത്സയ്‌ക്കെത്തിയ ആളാണ് സുധീർ. ഇയാളുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനങ്ങൾ നടത്തി വരുകയായിരുന്നു. കിടക്ക മാറുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. ന്യൂറോ സംബന്ധമായ അസുഖം അലട്ടിയ ഇയാൾ പെട്ടെന്ന് സമ്മദ്ദങ്ങൾക്ക് അടിപ്പെടുന്ന വ്യക്തിയാണെന്ന് പറയുന്നു.രാത്രി ഡൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് ഇയാൾ തട്ടിക്കയറി,​അവരെ അസഭ്യം വിളിച്ചു. സന്തോഷിനെ കഴുത്തിൽ കുത്തിപിടിച്ചു ഇത് തടയാനെത്തിയ ശിവ ജ്യോതിക്ക് നേരെയും കൈയ്യേറ്റശ്രമമുണ്ടായി. തുടർന്ന് ഇയാളെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് തടഞ്ഞു വച്ചു.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാർ ഇയാളെ മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി.രോഗി സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് ആവശ്യപ്പെട്ടുണ്ട്. മെഡിക്കൽ കോളേജ് പൊലീസ് സംഭവത്തെ പറ്റി അന്വേഷണം ആരഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, MEDICAL COLLEGE, PATIENT ATTACK DOCTOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.