ന്യൂയോർക്ക്: വന്ധ്യത ചികിത്സയ്‌ക്കെത്തിയ സ്‌ത്രീകളിൽ സ്വന്തം ബീജം ഉപയോഗിച്ച് ഗർഭധാരണം നടത്തിയ കേസിലെ ആരോപണവിധേയനായ ഡോക്‌ടർ വിമാനാപകടത്തിൽ മരണമടഞ്ഞു. 72കാരനായ ഡോ. മോറിസ് വോർട്ട്‌മാനാണ് മരിച്ചത്. പടിഞ്ഞാറൻ ന്യൂയോർക്കിലെ ഓർലീൻസ് കൗണ്ടി ഭാഗത്തുവച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വിറ്റ്‌മാൻ ഡബ്ളു-5 ബട്ടർകപ്പ് വിമാനത്തിന്റെ നടുവിലെ ഭാഗം തകർന്നാണ് ഡോക്‌ടർ മരിച്ചത്. പറക്കുന്നതിനിടെ വിമാനത്തിന്റെ ചിറകുകൾ വേർപെട്ടുപോയി ഇതോടെ ഒരു തോട്ടത്തിൽ വിമാനം തകർന്നുവീഴുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്.
കൈകൊണ്ട് നിർമ്മിച്ച പരീക്ഷണവിമാനമാണ് തകർന്നത്. ഈ വിമാനം നിർമ്മിക്കുന്നതിനെക്കുറിച്ച് പൈലറ്റ് ഏൾ ലൂസ് ജൂനിയർ വിശദമായ വിവരങ്ങൾ മുൻപ് ഓൺലൈൻ വഴി പങ്കുവച്ചിരുന്നു.പൈലറ്റായ ഏളും മരിച്ചു. 80കളിലും 90കളിലും പ്രസവ ചികിത്സാ രംഗത്തും ഗൈനക്കോളജിലും വളരെയധികം പ്രശസ്‌തി നേടിയ ഡോക്‌ടറാണ് മോറിസ് വോർട്ട്മാൻ. എന്നാൽ അന്ന് വന്ധ്യതാ ചികിത്സയ്‌ക്ക് മോറിസിനെ സമീപിച്ച പലർക്കും ഗർഭധാരണത്തിന് മോറിസ് ഉപയോഗിച്ചത് സ്വന്തം ബീജം തന്നെയായിരുന്നെന്ന് അന്ന്ചികിത്സയ്‌ക്ക് വിധേയരായവർ ആരോപിച്ചിരുന്നു. തുടർന്ന് മോറിസിനെതിരെ 2021ൽ അന്ന് ഗർഭിണിയായ ഒരാളുടെ മകൾ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ബീജമെന്ന് പറഞ്ഞുനൽകിയത് ഡോക്‌ടറുടെ തന്നെ ബീജമായിരുന്നു. പരാതിയിൽ ഇപ്പോഴും കേസ് തുടരുകയാണ്. എന്നാൽ ഇക്കാര്യത്തിൽ വോർട്ട്മാൻ പ്രതികരിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |