കൊല്ലം: സൈബർ തട്ടിപ്പുകൾ തടയാനും പൊതുജനങ്ങൾക്ക് സൈബർ സുരക്ഷയെ കുറിച്ചും നിയമങ്ങളെക്കുറിച്ചും അവബോധം നൽകാനും പൊലീസും സെബർ സെല്ലും ചേർന്ന് സൈബർ വോളണ്ടിയർമാരെ നിയമിക്കുന്നു.
ജില്ലയിൽ പൊതുജനങ്ങളിൽ നിന്ന് സേവന സന്നദ്ധരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. സ്‌കൂളുകൾ, കോളേജുകൾ, റെസിഡന്റ്സ് നഗറുകൾ, വായനശാലകൾ എന്നിവിടങ്ങളിലാണ് വോളണ്ടിയർമാർ ബോധവത്കരണം നടത്തുക. ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പിയാണ് നോഡൽ ഓഫീസർ.
സൈബർ പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ അസി. നോഡൽ ഓഫീസറുമായിരിക്കും. സൈബർ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാകും വോളണ്ടിയർമാരെ നിയമിക്കുക.
ഓരോ ജില്ലയിലും 300 സൈബർ വോളണ്ടിയർമാരെയാണ് നിയോഗിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതിയായി ജനുവരിയിലേക്ക് നീട്ടിയിട്ടുണ്ട്.
വേതനമില്ല സേവനം മാത്രം
അപേക്ഷിക്കേണ്ടത് സൈബർ പൊലീസിന്റെ വെബ്‌സൈറ്റിൽ
അപേക്ഷയ്‌ക്ക് ഫീസില്ല
സേവനമായതിനാൽ വേതനം ലഭിക്കില്ല
ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ, ബി.ടെക്, ഡിഗ്രി, ഡിപ്ലോമ ബിരുദം
ആശയ വിനിമയ വൈദഗ്ദ്ധ്യം വേണം
പി.സി.സി നിർബന്ധം
അപേക്ഷകരിൽ കൂടുതലും പെൺകുട്ടികൾ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം
ജില്ലയിൽ ഇതുവരെ അപേക്ഷിച്ചത് - 46 പേർ
വെബ് സൈറ്റ് - www.cybercrime.gov.in
വോളണ്ടിയറാകാൻ സന്നദ്ധരായി യുവജനങ്ങൾ മുന്നോട്ട് വരുന്നത് പ്രതീക്ഷ നൽകുന്നു. ജില്ലയിൽ ഉടൻ സൈബർ വോളണ്ടിയർമാരെ നിയമിക്കും.
സൈബർ പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |