ചാത്തന്നൂർ: കേരളത്തിന്റെ മതനിരപേക്ഷ മനസിന് വർഗീയതയെ ഉൾക്കൊള്ളാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ മുന്നോട്ടുപോകുന്നതിനൊപ്പം ജനങ്ങൾ കൂടെയുണ്ടെന്ന സന്ദേശമാണ് ഓരോ നവകേരള സദസും വ്യക്തമാക്കുന്നത്.
ദുരന്ത കാലഘട്ടത്തിൽ വിതരണം ചെയ്ത അരിയുടെ വിലയടക്കം ചോദിച്ചപ്പോൾ പ്രതികരിക്കാനും വേണ്ടിയിടങ്ങളിൽ കേരളത്തിന്റെ ശബ്ദം ഉയർത്താനും ആരും തയ്യാറായില്ല. രാഷ്ട്രീയ, ജാതിമത, വർഗ, പ്രായ, ലിംഗ ഭേദമില്ലാതെ നാട് നേരിടുന്ന പ്രശ്‌നങ്ങൾ അറിയാനും ഭാവികേരള സൃഷ്ടിക്കുള്ള അഭിപ്രായം അറിയിക്കാനും നവകേരള സദസിനായി ജനം ഒന്നിച്ചു.
കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതികളിൽ സംസ്ഥാനം മുഴുവൻ തുക ചെലവിട്ടിട്ടും അർഹതപ്പെട്ട വിഹിതം നൽകുന്നില്ല. ഓഖി, നിപ്പ, പ്രളയം, കാലവർഷക്കെടുതി, കൊവിഡ് തുടങ്ങി കനത്ത തിരിച്ചടി സംസ്ഥാനം നേരിട്ടപ്പോഴും തകരാതെ കൂട്ടായ പ്രവർത്തനത്തോടെ ഇവയെല്ലാം അതിജീവിച്ചു. ജനപിന്തുണ കൊണ്ട് മാത്രമാണ് തകർന്നു പോകുമെന്ന് കരുതിയ നാട് തിരിച്ചുവന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |