കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ 32 ദിവസം മാത്രം ബാക്കി നിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കാനുള്ളത് 347.79 കോടിയുടെ പദ്ധതികൾ.
609.9 കോടിയാണ് ജില്ലയിലെ ആകെ പദ്ധതി തുക. ഇതിൽ 262.11 കോടിയുടെ പദ്ധതികൾ മാത്രമാണ് കഴിഞ്ഞ പതിനൊന്ന് മാസത്തിനിടയിൽ പൂർത്തിയാക്കിയത്. 64.15 ശതമാനം ചെലവ് പിന്നിട്ട ചവറ ബ്ലോക്ക് പഞ്ചായത്താണ് ജില്ലയിൽ പദ്ധതി നടത്തിപ്പിൽ ഒന്നാം സ്ഥാനത്ത്. 55.18 ശതമാനം ചെലവിട്ട് പൂതക്കുളം പഞ്ചായത്തും 52.6 ശതമാനം ചെലവിട്ട് എഴുകോൺ പഞ്ചായത്തുമാണ് തൊട്ടുപിന്നിലുള്ളത്. 47.87 ശതമാനമാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ചെലവ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സംസ്ഥാന സർക്കാർ പണം അനുവദിക്കാതിരുന്നത്. പൂർത്തിയാക്കിയ ബില്ലുകൾ മാസങ്ങൾ കഴിഞ്ഞിട്ടും മാറി നൽകാത്തതിനാലുള്ള കരാറുകാരുടെ നിസഹകരണവും പദ്ധതി നിർവഹണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
നേരത്തെ തുടർച്ചയായി പെയ്ത മഴയും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. പദ്ധതി നിർവഹണത്തിലെ വേഗതക്കുറവ് ഇത്തവണ വൻതുകയുടെ പദ്ധതികൾ നഷ്ടമാകുന്ന അവസ്ഥയും സൃഷ്ടിച്ചേക്കാം.
പിന്നോട്ട് വലിച്ച് സാമ്പത്തിക പ്രതിസന്ധി
സംസ്ഥാന സർക്കാർ മൂന്നാം ഗഡു അനുവദിച്ചില്ല
ബില്ലുകൾ മാറാത്തതിനാൽ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല
നിർവഹണം വേഗത്തിലാക്കാൻ കാര്യമായ ഇടപെടലില്ല
നിർമ്മാണ സാമഗ്രികളുടെ വില ഉയർന്നു
ജില്ല രണ്ടാം സ്ഥാനത്ത്
സംസ്ഥാനത്ത് പദ്ധതി ചെലവിൽ കൊല്ലം രണ്ടാം സ്ഥാനത്ത്
45 ശതമാനം പിന്നിട്ട തിരുവനന്തപുരമാണ് ഒന്നാമത്
സംസ്ഥാനത്തെ ആകെ പദ്ധതി ചെലവ് 39.9 %
കഴിഞ്ഞവർഷം ഇതേസമയം ജില്ലയിൽ ആകെ പദ്ധതി ചെലവ് 46.84 %
ആകെ പദ്ധതി തുക ₹ 609.9 കോടി
പൂർത്തിയാക്കിയത് ₹ 262.11 കോടി
ബാക്കി ₹ 347.79 കോടി
ചെലവിട്ടത് : 42.97 %
പദ്ധതി നിർവഹണത്തിൽ കാര്യമായ വേഗക്കുറവില്ല. നിർമ്മാണ പ്രവൃത്തികൾ മാർച്ചിൽ വേഗത്തിലാകും. മുൻ വർഷങ്ങളേക്കാൾ അധികം പിന്നിലല്ലാതെ പദ്ധതികൾ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ജില്ലാ പ്ലാനിംഗ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |