കൊച്ചി: നികുതി വെട്ടിച്ച് പാമോലിൻ ഇറക്കുമതി ചെയ്തതിന് കസ്റ്റംസ് 512 കോടി രൂപ പിഴ ചുമത്തിയിട്ടില്ലെന്ന് കോഴിക്കോട് ആസ്ഥാനമായ പാരിസൺസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് അറിയിച്ചു. അസംസ്കൃത പാമോയിൽ എന്ന വ്യാജേന അസംസ്കൃത പാമോലിൻ ഇറക്കുമതി ചെയ്ത് നികുതി വെട്ടിച്ചതിന് 512 പിഴ നിശ്ചയിച്ച് പാരിസണ്‍ മംഗളൂരു കസ്റ്റംസ് കമ്മിഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നായിരുന്നു വാർത്ത.
കമ്പനി അടച്ച കസ്റ്റംസ് തീരുവയിൽ ചില വ്യത്യാസങ്ങൾ ഉള്ളതായി കസ്റ്റംസിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും മറുപടി അയയ്ക്കുമെന്നും പാരിസൺസിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. അസംസ്കൃത പാമോയിൽ കയറ്റുമതി ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചതിനാലാണ് 2022 ജൂണിൽ കമ്പനിക്ക് അസംസ്കൃത പാമോലിൻ ഇറക്കുമതി ചെയ്യണ്ടി വന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ക്രൂഡ് പാമോലിന്‍ നികുതി ഇളവുണ്ടെന്ന ധാരണയിലായിരുന്നു ഇറക്കുമതിയെന്നും മനപ്പൂർവ്വം വെട്ടിപ്പിന് ശ്രമിച്ചില്ലെന്നും കമ്പനി ഡയറക്ടർ എൻ.കെ. ഹാരിസ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന് മൊഴി നൽകിയതായും കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് കമ്മിഷണർ പി. വിനിതാ ശേഖർ സൂചിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |