SignIn
Kerala Kaumudi Online
Saturday, 17 August 2024 11.27 AM IST

സുവർണക്ഷേത്രത്തിലേക്ക് കേരളത്തിന്റെ സുവർണനാരും

coir

ആലപ്പുഴ : അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് അഴക് പകരാൻ ഇനി കേരളത്തിന്റെ സുവർണനാരുകളും. ഒരു കോടി രൂപയുടെ കയർ ഉത്പന്നങ്ങൾക്കാണ് സുവർണക്ഷേത്രം കയർഫെഡിന് കരാർ നൽകിയത്. സുവർണക്ഷേത്രത്തിന്റെ സമീപത്ത് 1995 മുതൽ കയർഫെഡിന്റെ ഷോറൂമുണ്ട്. നേരത്തെ സുവർണ ക്ഷേത്രത്തിലേക്കുള്ള കയർ ഉല്പന്നങ്ങൾ കയർഫെഡാണ് നൽകിയിരുന്നതെങ്കിലും പിന്നീട് കരാർ നഷ്ടമായി. കയർഫെഡ് ചെയർമാൻ ടി. കെ ദേവകുമാർ ചുമതലയേറ്റെടുത്തതിന് ശേഷംസുവർണ ക്ഷേത്രം സന്ദർശിച്ച് ക്ഷേത്ര മാനേജരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും
കരാർ ലഭിച്ചത്. സുവർണ ക്ഷേത്രം
പർച്ചേസ് ഓഫീസർ ബാജിത് സിംഗിൽ ടി.കെ.ദേവകുമാർ നിന്ന് ഓർഡർ ഏ​റ്റുവാങ്ങി. കയർഫെഡ് ജനറൽ മാനേജർ ബിജു വി, അമൃത്‌സർ ഷോറൂം മാനേജർ സജീവ്കുമാർ, പ്രജീഷ്.പി എന്നിവർ പങ്കെടുത്തു.
കരാറനുസരിച്ച് 100 റോൾ മാ​റ്റിംഗുകളുമായി ആദ്യ കണ്ടെയ്‌നർ ഈ ആഴ്ച പുറപ്പെടും. കയർഫെഡ് മാനേജ്‌മെന്റിന്റെയും അമൃത്‌സർ ഷോറൂം മാനേജരുടെയും നിരന്തര ഇടപെടലിന്റെ ഫലമായാണ് ഈ കരാർ ലഭിച്ചതെന്ന് ടി.കെ.ദേവകുമാർ പറഞ്ഞു. ഇതോടൊപ്പം ചെന്നൈ ക്രിക്ക​റ്റ് അസോസിയേഷനിൽ നിന്ന് 50 ലക്ഷം രൂപയുടെ ക്രിക്ക​റ്റ് മാ​റ്റിന്റെ കരാറും ലഭിച്ചു.

കയറിനും കയറുൽപ്പന്നങ്ങൾക്കും വിപണന സാദ്ധ്യതയുള്ള മ​റ്റ്
സംസ്ഥാനങ്ങളിലേക്കും വിപണനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു വരികയാണ്

- ടി.കെ.ദേവകുമാർ,

കയർഫെഡ് ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.