ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ മോശം പരാമർശം നടത്തിയെന്ന അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാർഖണ്ഡിലെ കോടതിയുടെ സമൻസ്. റാഞ്ചിയിലെ ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ രാഹുൽ ജൂൺ 11ന് ഹാജരാകണം. ബി.ജെ.പി പ്രവർത്തകനായ നവീൻ ഝായാണ് ഹർജിക്കാരൻ. കൊലപാതകിയെ ദേശീയ അദ്ധ്യക്ഷനാക്കുന്ന ഒരേയൊരു പാർട്ടി ബി.ജെ.പിയാണെന്ന് 2018ൽ പൊതുറാലിക്കിടെ രാഹുൽ പറഞ്ഞതായാണ് ആരോപണം. അന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്നു അമിത് ഷാ. കേസിൽ റാഞ്ചി കോടതി നേരത്തെ അയച്ച സമൻസിനെതിരെ രാഹുൽ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഇടപെട്ടില്ല. ഇതോടെ രാഹുൽ നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ച് വിചാരണക്കോടതി വീണ്ടും സമൻസ് അയക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |