SignIn
Kerala Kaumudi Online
Saturday, 22 June 2024 12.37 PM IST

വീടുകളിൽ ഊണിന് സാമ്പാറും അവിയലും ഉൾപ്പെടെ ഒഴിവാക്കുന്നു,​ ചതിച്ചത് ഇവർ

d

കോട്ടയം : സ്കൂൾ തുറക്കലും പകർച്ചപ്പനിയുടെ ആശുപത്രി ചെലവുകൾക്കുമിടയിൽ നിത്യോപയോഗ സാധനവിലയും കുതിച്ചുയർന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കിലോയ്ക്ക് 80 രൂപയിൽ താഴെ പച്ചക്കറി ഇനങ്ങളില്ല.

ബീൻസ് സർവകാല റെക്കാഡ് വിലയായ 180-200ൽ എത്തി. പയറും,പാവക്കയും ,കാരറ്റും നൂറിൽ തൊടാറായി. 60 ൽ നിന്ന് 80 ലേക്ക് കുതിക്കുന്ന തക്കാളിയ്ക്ക് ഒപ്പം ചേനയും മുരിങ്ങക്കായുമുണ്ട്. സവാള മാത്രമാണ് 30 ൽ നിൽക്കുന്നത്. ഉള്ളി 80-100 രൂപയാണ്. വേനലിൽ തമിഴ്നാട്ടിലെ പച്ചക്കറി കൃഷി ഉണങ്ങിയതാണ് വില വർദ്ധനവിന് കാരണം. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ചത് ഓണക്കാല വിളവിനെയും പ്രതികൂലമായി ബാധിച്ചേക്കും.

മത്സ്യ - മാംസ വിലയും, ഇറച്ചി വിലയും കുതിച്ചുയർന്നു. ചാക്കരി, കുത്തരി വില കിലോയ്ക്ക് നാലുമുതൽ ആറ് രൂപവരെ ഉയർന്നപ്പോൾ ബ്രാൻഡഡ് അരിവില 10 - 20 രൂപ ഉയർന്നു. പഞ്ചസാര, ഉഴുന്ന്, പയർ,പരിപ്പ്, തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു.

നിത്യോപയോഗ സാധനവിലയും വർദ്ധിച്ചത് സാധാരണക്കാരെയാണ് ബാധിക്കുക. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുമില്ല.

ശാന്ത (വീട്ടമ്മ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.