ബംഗളൂരു: '40 ശതമാനം കമ്മിഷൻ സർക്കാർ' ആരോപണവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബംഗളൂരു സിവിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായി. ജൂലായ് 30ന് കേസ് വീണ്ടും പരിഗണിക്കും. കർണാടകയിലെ ബി.ജെ.പി നേതാവാണ് കേസ് ഫയൽ ചെയ്തത്.
കഴിഞ്ഞ വർഷം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ബി.ജെ.പിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കേശവ് പ്രസാദാണ് പരാതി നൽകിയത്. ബി.ജെ.പി സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണെന്നാരോപിച്ചായിരുന്നു കോൺഗ്രസിന്റെ പരസ്യം. അഴിമതിയുടെ റേറ്റ് കാർഡും പ്രസിദ്ധീകരിച്ചിരുന്നു.
2023 മേയ് 5നാണ് പരസ്യം പത്രങ്ങളിൽ വന്നത്. കേസിൽ പ്രതിചേർത്ത സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനും ജൂൺ ഒന്നിന് ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |