തിരുവനന്തപുരം: ഇന്ന് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികളിൽ മലയാളിയായ ലോക്കോ പൈലറ്റ് ഐശ്വര്യ എസ്. മേനോനും.
വന്ദേഭാരത് പ്രീമിയം ട്രെയിനുകൾ ഓടിക്കുന്ന ഐശ്വര്യ എസ്. മേനോൻ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റന്റാണ്. ചടങ്ങിന് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുമാരിൽ ഒരാൾ. അങ്കമാലി മൂഴിക്കുളം സ്വദേശിയാണ്.
നാലുവർഷം മുമ്പാണ് റെയിൽവേയിൽ ചേർന്നത്. വന്ദേഭാരത്, ജനശതാബ്ദി തുടങ്ങി വിവിധ ട്രെയിനുകളിൽ പൈലറ്റായി രണ്ട് ലക്ഷത്തിലധികം ഫുഡ് പ്ലേറ്റ് മണിക്കൂർ പൂർത്തിയാക്കി. ഇന്നലെ വൈകിട്ട് ഐശ്വര്യ ഡൽഹിയിലെത്തി. സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണം ലഭിച്ചത് അംഗീകാരമാണെന്ന് ഐശ്വര്യ പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരാണ് വിവരം അറിയിച്ചത്. ആദ്യം വിശ്വസിച്ചില്ല. പിന്നെ സന്തോഷമായി.
ചെന്നൈ - വിജയവാഡ, ചെന്നൈ - കോയമ്പത്തൂർ വന്ദേഭാരത് എക്സ്‌പ്രസ് സർവീസുകളുടെ തുടക്കം മുതൽ ജോലി ചെയ്തിട്ടുണ്ട്. റെയിൽവേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് ഐശ്വര്യ അഭിനന്ദനങ്ങൾ നേടി. സെൻട്രൽ റെയിൽവേയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരഖേ യാദവിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |