SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.34 AM IST

കേന്ദ്രത്തിനെതിരെ സമരം ചെയ്‌താലും മോദിയുടെ മനസിൽ ഇവരാണ്; മൂന്നാം ടേമിൽ ആദ്യം ഒപ്പുവച്ചത്

modi

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയായി മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി ഡൽഹിയിലെ സൗത്ത് ബ്ളോക്കിലെത്തി ചുമതലയേറ്റു. 72 അംഗ മന്ത്രിസഭയുമായി ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തത്. ചുതലയേറ്റയുടൻ തന്നെ മോദി ആദ്യ ഫയലിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

ക‌ർഷക ക്ഷേമ പദ്ധതിയായ 'പിഎം കിസാൻ നിധി'യുമായി ബന്ധപ്പെട്ട ഫയലിലാണ് മൂന്നാം ടേമിലെ ആദ്യദിനത്തിൽ മോദി ഒപ്പുവച്ചത്. പുതിയതായി അധികാരമേറ്റതിനുശേഷമുള്ള അടിയന്തര അജണ്ടയിൽ മന്ത്രിസഭാ യോഗവുമുണ്ട്. പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനോട് മന്ത്രിസഭ ഔദ്യോഗികമായി അഭ്യർത്ഥിക്കുമെന്നാണ് വിവരം. യോഗത്തിൽ സർക്കാരിന്റെ കാഴ്‌ചപ്പാടുകളും വരാനിരിക്കുന്ന ടേമിലേക്കുള്ള മുൻഗണനകളും വിവരിച്ചുകൊണ്ട് ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാൺ മാർഗിൽ ഇന്ന് വൈകിട്ട് പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ചേരുമെന്നാണ് സൂചന. മന്ത്രിതല വകുപ്പുകൾ ഇതിനുശേഷമായിരിക്കും വ്യക്തമാവുക.

ഇന്നലെ വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 72 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. ഒ.ബി.സി-27, പട്ടികജാതി-10, പട്ടിക വർഗം-5, ഏഴു വനിതകൾ എന്നിങ്ങനെയാണ് ഘടന. 30 ക്യാബിനറ്റ് മന്ത്രിമാരിൽ 25 പേർ ബിജെപിയിൽ നിന്നാണ്. സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു, ജെ.ഡി.എസ്, എൽ.ജെ.പി, എച്ച്.എ.എം എന്നിവയ്ക്കും പ്രാതിനിദ്ധ്യമുണ്ട്. ടി.ഡി.പി, ജെ.ഡി.യു കക്ഷികൾക്ക് ഒരു ക്യാബിനറ്റും സഹമന്ത്രി സ്ഥാനവും ആർ.എൽ.ഡിക്കും ശിവസേനയ്ക്കും സ്വതന്ത്ര ചുമതലയുള്ള മന്ത്രിസ്ഥാനവും ലഭിച്ചു. ആർ.പി.ഐയ്‌ക്കും അപ്‌നാദളിനും സഹമന്ത്രിസ്ഥാനം. കൂടുതൽ മന്ത്രിമാർ യു.പിയിൽ നിന്നാണ്.

പുതിയ മന്ത്രിസഭ യുവത്വവും അനുഭവപരിചയവും സംയോജിച്ചതാണെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഒരു ഉപേക്ഷയും ഉണ്ടാവില്ല. 140 കോടി ഇന്ത്യക്കാരെ സേവിക്കാനും ഇന്ത്യയെ പുരോഗതിയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകാനും മന്ത്രിമാരുടെ സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'-മോദി എക്‌സിൽ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, THIRD TERM, FIRST FILE, SIGHNED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.