ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട് എം.പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ ഹർജി സമർപ്പിച്ച ലക്‌നൗവിലെ അഭിഭാഷകൻ അശോക് പാണ്ഡെ ഒരു ലക്ഷം രൂപ പിഴ അടയ്‌ക്കുക തന്നെ വേണം. പിഴത്തുക ഒഴിവാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇത്തരത്തിലുള്ള ഹർജികൾ സമർപ്പിക്കുന്നതിന് മുൻപ് 100 വട്ടം ആലോചിക്കണമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഒരിക്കൽ അയോഗ്യനായാൽ ഭരണഘടനയും, ജനപ്രാതിനിധ്യനിയമവും പ്രകാരം കേസിൽ മേൽക്കോടതി വെറുതെ വിടുന്നത് വരെ അയോഗ്യത തുടരുമെന്നായിരുന്നു ഹർജിയിലെ വാദം. കഴിഞ്ഞ ജനുവരിയിൽ ഹർജി തള്ളി പിഴയൊടുക്കാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |