യൂറോ കപ്പ് ഫൈനൽ സ്പെയിൻ - ഇംഗ്ലണ്ട് പോരാട്ടം ഇന്ന്
ബർലിൻ: യൂറോപ്പിന്റെ പുതിയ ഫുട്ബാൾ രാജാക്കന്മാർ ആരെന്ന് ഇന്ന് രാത്രി അറിയാം. സ്പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള യൂറോ 2024ന്റെ ഫൈനൽ പോരാട്ടം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30 മുതലാണ്. ജർമ്മനിയുടെ തലസ്ഥാനമായ ബർലിനിലെ ഒളിമ്പിക് സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന്റെ വേദി. യുവരക്തങ്ങളാണ് ഇരുടീമിന്റെയും ചാലക ശക്തികൾ. ഇന്നലെ 17 വയസു തികഞ്ഞ ലമിൻ യമാലും 21കാരൻ നിക്കോ വില്യംസും സ്പെയിനിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോൾ 21കാരൻ ജൂഡ് ബെല്ലിംഗ്ഹാമും 22കാരൻ ബുക്കായോ സാക്കയുമാണ് ഇംഗ്ലണ്ടിന്റെ മുന്നണിപ്പോരാളികൾ.
എക്സ്ട്രാ ടൈമോളം നീണ്ട സെമിയിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് സ്പെയിൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മറ്റൊരു സെമിയിൽ നെതർലാൻഡ്സിനെ ഇതേസ്കോറിന് വീഴ്ത്തിയാണ് ഇംഗ്ലീഷ് പട ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സ്പെയിൻ നാലാം യൂറോ കിരീടം ലക്ഷ്യംവയ്ക്കുമ്പോൾ ഇംഗ്ലണ്ട് സ്വപ്നം കാണുന്നത് കന്നിക്കിരീടമാണ്. കഴിഞ്ഞ തവണയും ഫൈനലിൽ കളിച്ച ടീമാണ് ഗൗരത് സൗത്ത് ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്. എന്നാൽ 2020ലെ ഫൈനലിൽ ഇറ്റലിയോട് തോറ്റ അവർക്ക് റണ്ണറപ്പാകാനെ കഴിഞ്ഞുള്ളൂ. ഇത്തവണ ആ പിഴവ് ആവർത്തിക്കില്ലെന്നുറപ്പിച്ചാണ് ഇംഗ്ലണ്ട് ബൂട്ടുകെട്ടുന്നത്.മറുവശത്ത് 1984ൽ ഒഴികെ കളിച്ച മൂന്ന് ഫൈനലുകളിലും ജയം നേടാനായിട്ടുള്ളസ്പെയിൻ ഈ നൂറ്റാണ്ടിൽ കളിച്ച രണ്ട് യൂറോ ഫൈനലിലും ജയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |