കൊല്ലം: ബസ് യാത്രക്കാരായ സ്ത്രീകളുടെ പഴ്സ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് നാടോടി സ്ത്രീകൾ പിടിയിലായി. തെങ്കാശി സന്താന മാരി തെരുവിൽ ശാന്തി (40), കോയമ്പത്തൂർ സെൽവനാരയൻ കോവിലിൽ മഞ്ജു (24), കോയമ്പത്തൂർ ചന്ദപാട് തെരുവിൽ രാജേശ്വരി (34) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 19ന് കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലത്തേക്ക് ബസിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ബാഗിൽ നിന്ന് എ.ടി.എം കാർഡുകൾ മോഷ്ടിച്ച ശാന്തി എ.ടി.എമ്മിൽ നിന്ന് മൂന്ന് തവണകളായി 50,000 രൂപ പിൻവലിക്കുകയായിരുന്നു. വീട്ടമ്മ പഴ്സിൽ എ.ടി.എമ്മിന്റെ പിൻ നമ്പരും എഴുതിവച്ചിരുന്നതാണ് പണം പിൻവലിക്കാൻ സഹായകരമായത്.
കൊല്ലം പാർവത്യാർ ജംഗ്ഷനിൽ നിന്ന് കണ്ണനല്ലൂരേക്ക് ബസിൽ സഞ്ചരിച്ച വീട്ടമ്മയുടെ പേഴ്‌സ് മോഷ്ടിച്ച കേസിലാണ് മഞ്ജുവും രാജേശ്വരിയും പിടിയിലായത്. നഗരത്തിൽ നാടോടി മോഷ്ടാക്കൾ ഇറങ്ങിയതായി സ്ഥിരീകരിച്ച കമ്മിഷണർ വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് നിരീക്ഷണം നടത്തിയാണ് മൂന്ന് പേരെയും പിടികൂടിയത്. കൊല്ലം വെസ്റ്റ് സി.ഐ ഫയാസ്, ഇരവിപുരം എസ്.ഐ. സുകേഷ്. കൊല്ലം വെസ്റ്റ് എസ്.ഐ അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തും.
ഷറീഫ്
കൊല്ലം എ.സി.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |