വനിതകൾക്ക് പിന്നാലെ ഇന്ത്യൻ പുരുഷ ആർച്ചറി ടീമും ക്വാർട്ടർ ഫൈനലിൽ തോറ്റു
പാരീസ് : ആർച്ചറിയിൽ ഇന്ത്യൻ ആണുങ്ങളുടെ അമ്പുകളും മെഡലെന്ന ലക്ഷ്യത്തിലെത്തിയില്ല.കഴിഞ്ഞ ദിവസം വനിതകൾ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് പിന്നാലെ ഇന്നലെ ഇന്ത്യൻ പുരുഷനമാരും അവസാന എട്ടിൽ മുട്ടുമടക്കി. തുർക്കിയോട് 6-2 എന്ന സ്കോറിനാണ് തരുൺ ദീപ് റായ്, ധിരാജ് ബൊമ്മദേവര, പ്രവീൺ ജാദവ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം തോറ്റത്. സെമിയിൽ എത്തിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് മെഡലിന് സാദ്ധ്യതയുണ്ടായിരുന്നു.
എട്ട് സെറ്റ് നീണ്ട മത്സരത്തിൽ രണ്ട് സെറ്റുകളിൾ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നേറാനായത്. മറ്റ് ആറുസെറ്റുകളും തുർക്കി താരങ്ങൾ തൂത്തുവാരി. ആദ്യ നാലു സെറ്റുകളും തുർക്കിയാണ് നേടിയത്. തുടർന്ന് 4-2 എന്ന നിലയിലേക്ക് ഇന്ത്യ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത രണ്ട് സെറ്റുകൾ സ്വന്തമാക്കി 6-2ന് തുർക്കി വിജയം കണ്ടു.
പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഇനി വ്യക്തിഗത മത്സരങ്ങൾക്ക് ഇറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |