കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ടുവച്ച് പ്രതിഷേധക്കാർ. ഇന്നലെ വൈകിട്ട് ആറിന് ആരോഗ്യ സെക്രട്ടറി ചർച്ചയ്ക്ക് 12-15 പ്രതിനിധികളെ ക്ഷണിച്ചെങ്കിലും ജൂനിയർ ഡോക്ടർമാർ ഇത് നിരസിച്ചു. തുടർന്ന് ഉപാധികൾ മുന്നോട്ടുവച്ച് കത്തയയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രി മമതാ ബാനർജിയുമായി നേരിട്ട് ചർച്ച നടത്തണമെന്നും അതിന് 30 അംഗ പ്രതിനിധി സംഘത്തെ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചർച്ച തത്സമയം സംപ്രേഷണം ചെയ്യണം. ബുധനാഴ്ച പുലർച്ചയാണ് സർക്കാർ ഡോക്ടർമാരെ ചർച്ചയ്ക്ക് ക്ഷണിച്ചത്. മമത പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് വ്യക്തത നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നെങ്കിലും പ്രതിഷേധക്കാർ സമരം തുടർന്നു. ആവശ്യങ്ങൾ പരിഹരിക്കുംവരെ പ്രതിഷേധം തുടരുമെന്ന് ഇവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |